ബ്ലൂ കോളര്‍ തൊഴിലാളികളെ പരിശോധിക്കാന്‍ സംവിധാനം

ദുബൈ: കോവിഡ് -19 മഹാമാരി നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് സഹായഹസ്തം നല്‍കാന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ പരിശോധിക്കുന്നതിനും സ്‌ക്രീന്‍ ചെയ്യുന്നതിനും രണ്ട് യുഎഇ പ്രാഥമിക ആരോഗ്യ സംരക്ഷണ ദാതാക്കള്‍ മുന്നോട്ട് വന്നു. റൈറ്റ് ഹെല്‍ത്ത്, അല്‍ ഫുത്തൈം ഹെല്‍ത്ത് ഹബ് എന്നിവ 50,000 ത്തിലധികം തൊഴിലാളികളെ സ്‌ക്രീന്‍ ചെയ്യും. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ലേബര്‍ ക്യാമ്പുകളും ഇതില്‍ ഉള്‍പ്പെടും. യുഎഇയിലെ ബ്ലൂ കോളര്‍ വര്‍ക്ക് ഫോഴ്സിനെ പരിരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സംരംഭം ആരംഭിക്കാന്‍ റൈറ്റ് ഹെല്‍ത്തിനൊപ്പം കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അല്‍-ഫത്തൈം ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് പറഞ്ഞു. യുഎഇ പ്രവാസി ജനസംഖ്യയുടെ 70 ശതമാനവും ഒരു ലേബര്‍ ക്ലസ്റ്ററുകളില്‍ താമസിക്കുന്നതിനാല്‍ ഈ സ്‌ക്രീനിംഗും പരിശോധനയും വളരെ പ്രധാനമാണ്. ലേബര്‍ ക്യാമ്പുകളിലുടനീളം ഏപ്രില്‍ 7 ന് ആരംഭിച്ച വിപുലമായ പ്രവര്‍ത്തനത്തെക്കുറിച്ച് ജയന്‍ കൃഷ്ണ പിള്ള പറയുന്നു-സാമൂഹിക അകലം പാലിക്കാത്തതിനാല്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. യുഎഇയിലുടനീളമുള്ള ഞങ്ങളുടെ 58 സൗകര്യങ്ങളില്‍ – ദുബൈ, അല്‍ ഐന്‍, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ 33 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ജബല്‍ അലി, സോനാപൂര്‍ എഎംഡി അല്‍ ഖൂസ് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് സ്ഥിതിചെയ്യുന്നത്. കറാമയിലും ഒരു ക്ലിനിക് ഉണ്ട്. ലേബര്‍ ക്യാമ്പുകളുള്ള നിരവധി നിര്‍മാണ കമ്പനികള്‍ സ്‌ക്രീനിംഗും തുടര്‍ന്നുള്ള പരിശോധനകളും നടത്താന്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങി. അല്‍ ഫത്തൈം ഹെല്‍ത്തിനൊപ്പം കൈകോര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അല്‍ ഫത്തൈം ഹെല്‍ത്തിന് നൂതന ടെസ്റ്റിംഗ് സാങ്കേതികവിദ്യയും കോവിഡ് -19 ടെസ്റ്റ് അനുമതിയും ഉണ്ട്. നിലവില്‍ തൊഴില്‍ സേന ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ ഓരോ വ്യക്തിക്കും 370 ദിര്‍ഹം വിലയുള്ള പരീക്ഷണച്ചെലവ് വഹിക്കുന്നു.