
ദുബൈ: യെമന്‍ ഓപ്പറേഷനില്‍ രക്തസാക്ഷിത്വം വഹിച്ച 45 ഇമാറാത്തി സൈനികരെ സ്മരിച്ച് രാജ്യം അഞ്ചാം വാര്‍ഷികം ആചരിച്ചു.
ഹൂതി വിമതരെ തുരത്താനുള്ള സഊദി നേതൃത്വത്തിലുള്ള സഖ്യസേനക്കെതിരെ യെമനിലുണ്ടായ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നാണ് യുഎഇ സായുധ സേനാംഗങ്ങള്‍ രക്തസാക്ഷികളായത്. നഷ്ടമുണ്ടായിട്ടും യെമനില്‍ സമാധാനവും സുരക്ഷയും പുന:സ്ഥാപിക്കുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമായിരുന്നു. ആ സമയം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു: ”യുഎഇക്ക് ഒരു കൂട്ടം ശുദ്ധമായ ആളുകളെ നഷ്ടപ്പെട്ടു.” അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ അക്കാലത്ത് പറഞ്ഞു: ”അവര്‍ തങ്ങളുടെ രാജ്യത്തോടും തികഞ്ഞ സ്‌നേഹവും വിശ്വസ്ഥതയും പ്രകടിപ്പിച്ച യഥാര്‍ത്ഥ ദേശസ്‌നേഹികളാണ്. ഞങ്ങളുടെ രക്തസാക്ഷികള്‍ ഞങ്ങളുടെ ചരിത്രത്തിലെ യഥാര്‍ത്ഥ മാതൃകകളാണ്. മധ്യ യെമനിലെ കിഴക്കന്‍ പ്രവിശ്യയായ മാരിബിലെ സൈനിക താവളത്തിലാണ് ദാരുണമായ സംഭവം നടന്നത്. 2015 ഡിസംബറില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് നവംബര്‍ 30 ന് രാജ്യത്തെ നായകന്മാരെ ബഹുമാനിക്കാനും സ്മരിക്കാനുമുള്ള അനുസ്മരണ ദിനമായി ആചരിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷത്തെ അനുസ്മരണ ദിനത്തില്‍ അബുദാബിയിലെ ദേശീയ നാഴികക്കല്ലായ വഹാത് അല്‍ കറാമയില്‍ നടന്ന ഒരു പരിപാടിയില്‍ നിരവധി രക്തസാക്ഷികളുടെ കുടുംബങ്ങളെ ആദരിച്ചു.